എറണാകുളം
മഹാനഗരത്തോട് ചേർന്നുകിടക്കുന്ന
ദ്വീപാണ് വൈപ്പിൻ.
ദ്വീപ് നിവാസികളായ
നിരവധി ആളുകൾ ജോലിക്കും
അധ്യയനത്തിനും ആയി ആശ്രയിക്കുന്നത്
എറണാകുളം മഹാനഗരത്തെ ആണ്.
ഇരുന്നൂറിലധികം
സ്വകാര്യ ബസ്സുകളും മുപ്പതിനടുത്ത്
കെ എസ് ആർ ടിസി ബസ്സുകളും ഈ
ദ്വീപിലൂടെ സർവ്വീസ് നടത്തുന്നു.
സ്വകാര്യബസ്സുകൾ
സർവ്വീസ് ആരംഭിക്കുന്നത് /
അവസാനിപ്പിക്കുന്നത്
പഴയ ഹൈക്കോടതി മന്ദിരത്തിന്റെ
പരിസരത്തുനിന്നാണ്.
ദ്വീപ് നിവാസികളെ
രണ്ടാം തരം പൗരന്മാരായി
കാണുന്ന കൊച്ചി നഗരസഭയുടേയും
സംഘടിതരായ നഗരത്തിലെ ബസ്സ് ഉടമകളുടേയും
മനോഭാവം ദ്വീപിൽ നിന്നുള്ള
സ്വകാര്യബസ്സുകൾക്ക്
നഗരത്തിലേയ്ക്ക് പ്രവേശനം
നിഷേധിക്കുന്നതിനു കാരണമായിട്ടുണ്ട്.
കെ എസ് ആർ ടി സി
ബസ്സുകൾക്ക് മാത്രമാണ് നിലവിൽ
കൊച്ചി നഗരത്തിലേയ്ക്കും
നഗരപ്രാന്തപ്രദേശങ്ങളിലേയ്ക്കും
സർവ്വീസ് നടത്തുന്നതിന്
അനുമതിയുള്ളത്.

വൈപ്പിൻ
ദ്വീപ് നിവാസികളോട് കൊച്ചി
നഗരസഭ പുലർത്തുന്ന മനോഭാവത്തിന്റെ
ഉത്തമ ഉദാഹരണമാണ് മുകളിലെ
ചിത്രത്തിൽ കാണുന്നത്.
ഇരുന്നൂറിലധികം
ബസ്സുകളിൽ ആയിരത്തിലധികം
യാത്രക്കാർ നിത്യവും കയറുകയും
ഇറങ്ങുകയും ചെയ്യുന്ന പഴയ
ഹൈക്കോടതി പരിസരത്തെ 'ബസ്
സ്റ്റാന്റ്' ആണ്
ചിത്രത്തിൽ.
ചെളി പിടിച്ച്,
വെള്ളക്കെട്ടും
മറ്റും കൊണ്ട് മലീമസമായ ഈ
പ്രദേശത്തു നിന്നും വേണം
ആയിരങ്ങൾ ബസ്സിൽ കയറുവാനും
ഇറങ്ങുവാനും.
ചിത്രത്തിൽ
കാണുന്ന ചെരുപ്പുകൾ ആരും
അവിടെ മറന്നുവെച്ചതല്ല.
ബസ്സിൽ കയനുള്ള
തിരക്കിൽ ഓടുമ്പോൾ കാൽ ചെളിയിൽ
പുതഞ്ഞു പോകും.
പലപ്പോഴും കാൽ
വലിച്ചെടുക്കുമ്പോൾ ചെരുപ്പിന്റെ
വള്ളിപൊട്ടിക്കാണും.
പിന്നെ അത് അവിടെ
ഉപേക്ഷിക്കാതെ തരമില്ല.
ബസ്സ്
ജീവനക്കാർക്ക് /
യാത്രക്കാർക്ക്
മൂത്രവിസർജ്ജനത്തിനുള്ള ഏക
ആശ്രയവും സൈഡിലുള്ള ഈ കാനയാണ്.
യാത്രക്കാർക്ക്
അല്പം കൂടുതൽ നടന്നാൽ ഒരു
കംഫർട്ട് സ്റ്റേഷൻ ഉണ്ട്.
എന്നാൽ ജീവനക്കാർക്ക്
അവിടെ വരെപോയി തിരികെ വരാനുള്ള
സമയം പലപ്പോഴും ഉണ്ടാകില്ല.
വൈകുന്നേരം
തിരക്ക് ഒഴിവാക്കുന്നതിനായി
ദ്വീപിൽ നിന്നുള്ള ബസ്സുകൾ
ഹൈക്കോടതി ജങ്ഷൻ വരെ വരുന്നത്
ട്രാഫിക് പോലീസ് തടഞ്ഞിട്ടുണ്ട്.
അതിനാൽ നാലുമുതൽ
ആറര മണിവരെ മുഴുവൻ യാത്രക്കാരും
ഇവിടെ നിന്നുവേണം ബസ്സിൽ
കയറുവാൻ.
രാത്രികാലങ്ങളിൽ
യാത്രകൂടുതൽ ദുഷ്കരമാണ്.
ഈ ബസ്റ്റേഷനിൽ
കൃത്യമായ പ്രകാശസംവിധാനങ്ങൾ
ഇല്ല. അതിനാൽ
തന്നെ പലപ്പോഴും കാൽ ചെളിയിൽ
പുതഞ്ഞും വസ്ത്രങ്ങളിൽ
ചെളിപുരണ്ടും ആണ് ആളുകൾ
ബസ്സിൽ കയറിപ്പറ്റുന്നത്.
ഈ സമയത്ത്
ഇവിടെയുള്ള തിരക്ക് മുതലാക്കുന്ന
സാമൂഹ്യവിരുദ്ധരും കുറവല്ല.
വെളിച്ചം
ഇല്ലാത്തതിനാൽ പോക്കറ്റടിയും
മറ്റും പലപ്പോഴും നടക്കുന്നുണ്ട്.
കേരളത്തിലെ നല്ല
നിലവാരം ഉണ്ടായിരുന്ന
സംസ്ഥാനപാതകളിൽ ഒന്നായിരുന്ന
വൈപ്പിൻ – പള്ളിപ്പുറം പാത
കുടിവെള്ളത്തിനായി പൈപ്പിട്ട്
തോടാക്കിയിട്ട് മാസങ്ങൾ
കഴിഞ്ഞു.
സഞ്ചാരയോഗ്യമല്ലാത്ത
പാതയിലൂടെ രാത്രികാലസർവ്വീസ്
നടത്താൻ ഒരു വിഭാഗം ബസ്സുടമകൾ
മടിക്കുന്നതിനാൽ രാത്രിയാത്ര
പൊതുവിൽ ദുഷ്കരമാണ്.
അതിനിടയിലെ ഈ
വൈഷമ്യങ്ങൾ യാത്ര കൂടുതൽ
ദുഷ്കരമാക്കുന്നു.
ഇത്രയൊക്കെ
വായിക്കുമ്പോൾ ഈ പ്രദേശവുമായി
അത്രപരിചയം ഇല്ലാത്തവർക്ക്
തോന്നാം മഴക്കാലമല്ലെ
എല്ലായിടവും ഇങ്ങനെതന്നെ
ആവും, വസ്തുതകൾ
ഊതിപ്പെരുപ്പിച്ച് പറയുന്നതാവും
എന്ന്. അതുകൊണ്ട്
ഈ സ്ഥലത്തിന്റെ 250മീറ്റർ
ചുറ്റളവിൽ ഉള്ള ചില കാഴ്ചകൾ
കൂടികാണാം.
ഇത്
നേരത്തെ പറഞ്ഞ 'ബസ്
സ്റ്റേഷനിൽ'
നിന്നും 50
മീറ്റർ അകലത്തിലെ
ട്രാഫിക് സർക്കിൾ.
മനോഹരമായി
പെയിന്റടിച്ച്,
ചെടികൾ നട്ടുവളർത്തി
പരിപാലിച്ചിരിക്കുന്നു.
ഇത്
ഒരു നൂറുമീറ്റർ അപ്പുറം പോലീസ്
ക്ലബ്ബിന്റെ സൈഡിലൂടെ പഴയ
കമ്മീഷണർ ഓഫീസും കഴിഞ്ഞ്
ഹൈക്കോടതി ജങ്ഷൻ വരെ നീളുന്ന
നടപ്പാത. ടൈലുകൾ
പാകി മനോഹരമാക്കിയിട്ടുണ്ട്.
ഇതിലെ നടക്കാമോ
എന്ന് ചോദിച്ചാൽ മരങ്ങളുടെ
പൊക്കക്കുറവ് നടക്കുന്നതിന്
തടസ്സം സൃഷ്ടിക്കും എന്ന്
ഉറപ്പ്.
ഇത്
ഏതാനും ആഴ്ചകൾ മുൻപ്
കേരളമുഖ്യമന്ത്രി ഉദ്ഘാടനം
നിർവ്വഹിച്ച മറൈൻ ഡ്രൈവ്
വാക്ക് വേ. ബോട്ട്
പാലവും ദീപാലങ്കാരങ്ങളും
എല്ലാം ആയി കോടികൾ തന്നെ
ചിലവൊഴിച്ചിട്ടുണ്ട് ഈ
പദ്ധതിയ്ക്ക്.
ഇതിന്റെ ചെറിയൊരു
അംശം ചിലവാക്കിയിരുന്നെങ്കിൽ
പഴയ ഹൈക്കോടതിയ്ക്ക് മുൻപിലെ
'ബസ്
സ്റ്റേഷൻ' അത്യാവശ്യ
സംവിധാനങ്ങൾ ഉള്ളതാക്കാമായിരുന്നു.
ബഹുമാനപ്പെട്ടെ
കോർപ്പറേഷൻ മേയർ ഉൾപ്പടെയുള്ള
അധികാരികളോട് പറയാൻ ഉള്ളത്
ഈ അവഗണന അവസാനിപ്പിക്കണം
എന്നാണ്. സ്ഥലം
കോർപ്പറേഷന്റെ കൈവശം ആണ്.
ദ്വീപിന്റെ
വികസനപ്രവർത്തനനങ്ങൾക്ക്
ജിഡ (Gosree Islands
Development Authority) എന്നൊരു
സ്ഥാപനം ഉണ്ട്.
കായൽനികത്തി
എടുത്ത സ്ഥലം വിറ്റ് കിട്ടിയതും
അല്ലാതെയുള്ള വരുമാനങ്ങളും
സർക്കാർ ഗ്രാന്റും എല്ലാമായി
ഒരു സംഖ്യ ഈ സ്ഥപനത്തിന്റെ
പേരിൽ ഉണ്ട്.
സ്ഥലം എം എൽ എ,
ജില്ലാ കളക്‌ടർ
എന്നിവർ അംഗങ്ങളായ ഈ സമിതി
ഗോശ്രീ ദ്വീപുമായി ബന്ധപ്പെട്ട
വികസനങ്ങൾക്കുള്ള സർക്കാർ
ഏജസിയാണ്. ഈ
പ്രശ്നം പരിഹരികേണ്ട ബാദ്ധ്യത
അവർക്കും ഉണ്ട്.
ദ്വീപ് നിവാസികൾക്ക്
വേണ്ടി പണം മുടക്കാൻ കോർപ്പറേഷൻ
തയ്യാറല്ലെങ്കിൽ ഇത് ജിഡയെ
ഏൽപ്പിക്കണം.
ഞങ്ങളെ ഇനിയും
ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കാതെ
ഈ പ്രശ്നങ്ങൾക്ക് അടിയന്തിരപ്രാധാന്യം
നൽകി പരിഹരിക്കണമെന്ന്
ആവശ്യപ്പെടുകയാണ്.
ഇത് വായിക്കുന്ന
വൈപ്പിൻകരക്കാരായ സുഹൃത്തുക്കളോട്
ഒരു അഭ്യർത്ഥന.
അധികാരകേന്ദ്രങ്ങളിൽ
നിങ്ങൾക്കുള്ള സ്വാധീനം ഈ
പ്രശ്നപരിഹാരത്തിനായി
ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ
കൊണ്ടുവരണം എന്ന് അപേക്ഷിക്കുന്നു.