4 May 2012

ബസ്സുകളിലെ സ്ത്രീകളുടെ സീറ്റ് | Ladies Seat in Bus

ബസ്സിൽ യത്രചെയ്യുന്ന പുരുഷന്മാരുടെ മാത്രം ശ്രദ്ധയ്ക്ക്
അധികം താമസിയാതെ ബസ്സിൽ പുരുഷന്മാർക്ക് ഇരിക്കാൻ സീറ്റില്ലാത്ത അവസ്ഥ സംജാതമായേക്കും. ഇന്നനെ ചിന്തിക്കാൻ കാരണം ഇന്ന് മലപ്പുറം വരെ യാത്രചെയ്തപ്പോൾ ബസ്സിൽ പുതുതായി രേഖപ്പെടുത്തിയ ചില റിസർവേഷൻ സീറ്റുകൾ ആണ്. "മുതിർന്ന സ്ത്രീകൾ" "വികലാംഗയായ സ്ത്രീ" ഇത്തരത്തിൽ ഉള്ള അധിക സംവരണസീറ്റുകൾ ഞാൻ ആദ്യമായി കാണുകയാണ്. ഇതേക്കുറിച്ച് അൻവേഷിച്ചപ്പോൾ സർക്കാർ റിസർവേഷൻ സമ്പ്രദായത്തിൽ വരുത്തിയ ചില കൂട്ടിച്ചേർക്കലുകൾ ആണ് ഇതിന് കാരണം എന്ന് മനസ്സിലക്കാൻ സാധിച്ചു. അത് ഇപ്രകാരമാണ്.
മുതിർന്ന സ്ത്രീകൾ
കേരള മോട്ടോർ വാഹന നിയമം 1989-ൽ 18/10/2011-ൽ G O (P) No.56/2011/Tran അനുസരിച്ച് വരുത്തിയ ഭേദഗതി പ്രകാരം എല്ലാ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സുകളിലേയും ഡ്രൈവർക്കും കണ്ടക്‌റ്റർക്കും അനുവദിച്ചിട്ടുള്ള സീറ്റുകൾ ഒഴികെ ബാക്കിയുള്ള സീറ്റുകളുടെ 10 ശതമാനവും, മറ്റു ബസ്സുകളിൽ 5 ശതമാനവും മുതിർന്ന പൗരന്മാർക്കായി മാറ്റി വെച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഇപ്രകാരം മാറ്റിവെച്ചിട്ടുള്ള സീറ്റുകളിൽ പകുതി സ്ത്രീകൾക്കും പകുതി പുരഷന്മാർക്കും ആയി അനുവദിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ള സീറ്റുകൾ നിലവിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളുടെ സമീപത്ത് തന്നെ അടയാളപ്പെടുത്തണം. ഇത്തരത്തിൽ മുതിർന്ന സ്ത്രീയാത്രക്കാർ ഇല്ലാത്ത അവസരങ്ങളിൽ ഈ സീറ്റുകൾ‌ മറ്റ് സ്ത്രീയാത്രക്കാർക്ക് നൽകണമെന്നും നിയമം പറയുന്നു.
വികലാംഗയായ സ്ത്രീ
കേരള മോട്ടോർ വാഹന നിയമം 1989-ൽ 02/02/2012 -ൽ G O (P) No.5/2012/Tran അനുസരിച്ച് വരുത്തിയ ഭേദഗതി പ്രകാരം എല്ലാ സ്റ്റേജ് കാരിയറുകളിലേയും ഡ്രൈവർക്കും കണ്ടക്റ്റർക്കും അനുവദിച്ചിട്ടുള്ള സീറ്റുകൾ ഒഴിച്ചുള്ള സീറ്റുകളുടെ 5% അംഗവൈകല്യം ഉള്ളവർക്കായി സം‌വരണം ചെയ്തുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇപ്രകാരം ഉള്ള സീറ്റുകളിൽ ഒന്ന് കണ്ടക്റ്റർ സീറ്റിനു മുൻപിലും രണ്ടാമത്തേത് ബസ്സിന്റെ മുൻവാതിലിൽ സ്ത്രീകളുടെ സീറ്റിന് സമീപത്തായും രേഖപ്പെടുത്തണം എന്നും നിയമം പറയുന്നു.

ഇങ്ങനെ പോയാൽ ഭാവിയിൽ ഗർഭിണിയായ സ്ത്രീയ്ക്കും സീറ്റ് റിസർവ് ചെയ്ത് സർക്കാർ ഉത്തരവ് പ്രതീക്ഷിക്കാം.

നിലവിൽ കെ എസ് ആർ ടി സി ബസ്സുകളിൽ 25% സീറ്റുകളാണ് സ്ത്രീകൾക്ക് സംവരണം ചെയ്തിരുന്നത് എങ്കിലും പല സ്വകര്യബസ്സുകളിലും 40% വരെ സീറ്റുകൾ സ്ത്രീകൾ എന്ന് രേഖപ്പെടുത്തിയവയാണ്. ഇപ്രകാരം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള ചില ബസ്സുകൾക്കെതിരെ എറണാകുളം ആർ ടി ഒയ്ക്ക് പരാതി നൽകി എങ്കിലും ഇതുവരെ ഫലമൊന്നും കണ്ടില്ല. പുതിയ നിരക്കിലെ സംവരണവും കൂടി വരുമ്പോൾ സ്വകാര്യബസ്സുകളിൽ 50% അധികം സീറ്റുകൾ സ്ത്രീകൾക്കായി നീക്കവെച്ചിട്ടുള്ളവ ആയിമാറും.

8 comments:

  1. നീലയും വെള്ളയും കളറുള്ള ചില ആനവണ്ടികളില്‍ ഈയിടെ യാത്ര ചെയ്തപ്പോള്‍ ഒട്ടുമിക്ക സീറ്റുകളും തികച്ചും അശാസ്ത്രീയമായി സംവരണം ചെയ്തു കണ്ടു. ഒരിക്കല്‍ ഇതേച്ചൊല്ലി ഒരു വനിതയും കണ്ടക്ടറും കശപിശ ഉണ്ടായതിനും ഈയുള്ളവന്‍ സാക്ഷിയാണ്.

    ReplyDelete
  2. ഫിയോനിക്സ് ഈ വഴിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ദീർഘദൂര ബസ്സുകൾ പലതിലും ഇത്തരത്തിലുള്ള തർക്കങ്ങൾ പതിവാണ്. തൃശ്ശൂരിൽ നിന്നും എറണാകുളം വഴി തിരുവനന്തപുരത്തിന് പോകുന്ന ബസ്സിൽ ചിലപ്പോൾ തിരുവനന്തപുരത്തിനുള്ള യാത്രക്കാരനെ മാറ്റി അങ്കമാലി വരെയുള്ള സ്ത്രീകൾ സീറ്റ് സ്വന്തമാക്കുന്നത് കാണാം. ചില ദീർഘദൂരബസ്സുകൾ ഇതേ പ്രശ്നം കാരണം കുറഞ്ഞ ദൂരത്തിൽ പോകുന്നവരെ കയറ്റാതെ പോവുകയും ചെയ്യുന്നു.

    ReplyDelete
  3. Sir May i remind u that More than 50% of kerala's population is .....

    ReplyDelete
  4. poor-meഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമുള്ള നന്ദി ആദ്യമേ അറിയിക്കട്ടെ. താങ്കൾ പറഞ്ഞ കേരളത്തിൽ അമ്പത് ശതമാനത്തിൽ അധികം സ്ത്രീകളാണെന്ന വാദം അംഗീകരിക്കുമ്പോൾ സ്ത്രീകൾക്ക് ഇരിക്കാവുന്ന സീറ്റുകൾ ബസ്സിൽ 93.5% (പുതിയ ഗസറ്റ് അനുസരിച്ച് 5% സീറ്റുകൾ മുതിർന്ന പുരുഷ്ന്മാർക്കും, 2.5% സീറ്റുകൾ വികലാംഗരായ പുരുഷ്ന്മാർക്കും ഒഴിച്ചാൽ ബാക്കിവരുന്ന) ആണ്. പുരുഷന്മാർക്ക് ഒരു സംവരണവും ഇല്ല. ഞങ്ങളുടെ നാട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളിൽ 30സീറ്റുകൾ ഉള്ളവയിൽ 14 സീറ്റുകൾ സ്ത്രീകൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതിനു പുറമെ നിലവിൽ പലപ്പോഴും സ്ത്രീസീറ്റുകൾ കാലിയായാലും പലരു ആദ്യം ഇരിക്കാൻ ഇഷ്ടപ്പെടുന്നത് ജനറൽ സീറ്റുകളിൽ തന്നെ. എറണാകുളത്ത് സിറ്റി സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളിൽ ഭൂരിഭാഗത്തിലും ഇപ്പോൾ തന്നെ സ്ത്രീ സീറ്റുകൾ 40 - 45% ഇടയ്ക്കാണ്. ഇതിനെതിരെ രണ്ടു തവണ ഞാൻ ആർ ടി ഒ യ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു തവണ ചില ബസ്സുകളുടെ നമ്പർ ഉൾപ്പടെ പരാതി നൽകി. എന്നാലും അധികാരികൾക്കും സ്ത്രീകളോട് ഒരു മൃദു സമീപനം ആണല്ലൊ. പലപ്പോഴും കണ്ടക്റ്റർമാർ തന്നെ ഈ അനുപാതത്തെക്കുറിച്ച് അജ്ഞരാണ്. തിരു-കൊച്ചിയിലാണെങ്കിൽ ബസ്സിൽ കയറുമ്പോൾ പിന്നിലെ സീറ്റുകളിൽ സ്ത്രീകൾ കൈയ്യടക്കും പിന്നെ മുന്നിലെ റിസർവ് സീറ്റുകളിൽ നിന്നും ആണുങ്ങളെ എഴുന്നേൽപ്പിക്കും. എന്റെ അഭിപ്രായത്തിൽ പുരുഷന്മാർക്കും സീറ്റുകൾ സംവരണം ചെയ്യപ്പെടണം.

    ReplyDelete
  5. അപ്പോള്‍ സ്ത്രീ പുരുഷ സമത്വം ബസ്സില്‍ മാത്രം വേണ്ടന്നാണോ .?

    ReplyDelete
  6. അപ്പോള്‍ സ്ത്രീ പുരുഷ സമത്വം ബസ്സില്‍ മാത്രം വേണ്ടന്നാണോ .?

    ReplyDelete
  7. അപ്പോള്‍ സ്ത്രീ പുരുഷ സമത്വം ബസ്സില്‍ മാത്രം വേണ്ടന്നാണോ .?

    ReplyDelete
  8. സമത്വം എവിടെ? നിയമപ്രകാരം ഒരു ബസ്സിലെ 92.5% സീറ്റുകൾ സ്ത്രീകൾക്ക് ഇരിക്കാം. സ്ത്രീകൾ അല്ലാത്ത പൊതുജനത്തിന് അവകാശപ്പെടാവുന്നത് 67.5% സീറ്റുകൾ. പുരുഷന്മാർക്ക് (വികലാംഗർ, അന്ധർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിൽ വരാത്ത) പ്രത്യേകിച്ച് ഒരു സീറ്റ് സംവരണവും ഇല്ല.

    ReplyDelete