16 March 2009

ചില ഉത്സവചിത്രങ്ങൾ

ഞങ്ങളുടെ ദേശദേവതയായ പള്ളത്താം‌കുളങ്ങരെ ഭഗവതിയുടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം ഈ ഫെബ്രുവരി 27 ന് നടന്നു. ആ ഉത്സവത്തിന്റെ ചില ചിത്രങ്ങൾ ഇവിടെ ബൂലോകർക്കായി സമർപ്പിക്കുന്നു. ഉത്സവത്തെക്കുറിച്ച് ഞാൻ മുൻ‌പ് എഴുതിയ ഒരു പോസ്റ്റ് വാ‍യിക്കാത്തവർ ഇതിലേ വരാം.
(ആനയൊക്കെ കൊള്ളാം നമ്മടെ കാര്യം എന്താവുമോ ആവോ. ആളുകൂടിയില്ലെങ്കിൽ ശരിയാവില്ലല്ലോ. വൈകുന്നേരമാവട്ടെ. കച്ചവടം ഉഷാറാവും)





(ഇത്തവണ ചൂടല്‍പ്പം കൂടുതലാണ്. ഹോസുവെച്ച് ഒന്നു തണുപ്പിച്ചുകളയാം)
(ഹോസിൽ നിന്നുള്ള ഇതൊന്നും നമക്കുമതിയാവില്ല. പാരമ്പര്യമായി ഞങ്ങൾക്ക് ചില രീതികൾ ഉണ്ട്, ആ ഹോസും കൊണ്ടൊന്നു മാറിനിന്നേ. ഇതൊക്കെ ഞാൻ തന്നെ ചെയ്‌തോളാം. അല്ല ഈ ഹോസും മോട്ടറും എപ്പോഴാ വന്നെ)
(എന്നെ അറിയില്ലെ? എന്നാലും എന്റെ ഉടമയെ മലയാളികൾ എല്ലാം അറിയും. നടൻ ജയറാം. ഞാൻ കണ്ണൻ)
(കോലത്തിന്റെ അലങ്കാരങ്ങൾ കഴിഞ്ഞു.)
(ആലവട്ടം വെഞ്ചാമരം എല്ലാം റെഡി.)

(കച്ചക്കയർ, പള്ളമണി, പാദസ്വരം എല്ലാം റെഡി. ആനകളെ ഒരുക്കാൻ കൊണ്ടുവരാൻ പറയൂ)
(ഹവൂ ഇവിടെമെല്ലാം നനച്ചിട്ടുണ്ട്. കാലുപൊള്ളാതെ നിൽക്കാം. സമാധനമായി)
(ഇതു സ്പ്പെഷ്യൽ ആണു. എല്ലാവർക്കും ഇല്ല. ചില വി ഐ പി ആനകൾക്കു മാത്രം)
(വഴി വഴി. അപ്പോളെ ഞങ്ങൾ ഇതങ്ങു നടയിൽ എത്തിച്ചിട്ടുവരാം)
(ഹ! ഇതെന്തു പണിയാമാഷെ ചൂരല്‍പ്പൊളി പറഞ്ഞിട്ടു നാഗപടം ആണോ കൊണ്ടുവന്നെ. ശെ! ദേവീദാ‍സന്റെ ഗമക്ക് ഇതു മതിയാകുമോ)
(നോക്കിക്കെ ദേവീദാസന്റെ ഒരു ചന്തം. ആരാ പറഞ്ഞ ഈ നെറ്റിപ്പട്ടം ശരിയാവില്ലെന്ന്. ഞാൻ അപ്പോളെ പറഞ്ഞതല്ലെ ഇതു മതീന്നു)
(വേഗം വേണം എഴുന്നള്ളിപ്പിനു നേരമായി)
(ഇങ്ങനെ ഒപ്പത്തിനൊപ്പം വരണതാ ഒരു ചന്തം)
(അല്ല ഇതുവരെ കഴിഞ്ഞില്ലെ. അപ്പുറത്തുകാര ദാ അവിടെ എത്തി. ഒന്നു വേഗം ആവട്ടെ)
(ഇവനെ അറിയുമോ? ഇവൻ ഞങ്ങൾ പള്ളത്താം‌കുളങ്ങരക്കാരുടെ സ്വന്തം ഗിരീശൻ. ഇപ്പോൾ ഇവനെ വിറ്റു എങ്കിലും പുതിയ ഉടമ ഇവന്റെ പേരു മാറ്റിയില്ല. അതു കൊണ്ട് ഞങ്ങൾ ഇപ്പോഴും അല്പം അഹങ്കാരത്തോടെ പറയും പള്ളത്താംകുളങ്ങരെ ഗിരീശൻ എന്ന് ബീഹാറിയാണെങ്കിലും നാടൻ ആണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ)
(നമ്മടെ കോലത്തിന് അല്പം തിളക്കം കുറവാ എല്ലെ. സരമില്ല ഇത്തവണ തിടമ്പ് മറുഭാഗത്തല്ലെ. അടുത്ത തവണ നമുക്കാവും. അപ്പോൾ പരിഹരിക്കാം)
(ഇതെന്താ പാമ്പാടി രാജനേക്കാൾ പൊക്കം ദേവീദാസനാണോ. ഹേയ് അങ്ങനെ വരാൻ വഴിയില്ലല്ലോ)
തലപ്പൊക്കമെല്ലാം ശരിതന്നെ. കാലം അത്ര ശരിയല്ല. ഇതൊക്കെ അങ്ങു പൂട്ടിയേക്കാം.
തിടമ്പ് കോലത്തിൽ ഉറപ്പിക്കുന്നു.
പാമ്പാടി രാജൻ തിടമ്പുള്ള കോലവുമായി. ഇനി മേളത്തിന്റെ ആരവങ്ങൾ.
ദാസാ നോക്കിക്കെ ഇപ്പൊ ആർക്കാ തലയെടുപ്പെന്ന്. കോലം എടുത്തുകഴിഞ്ഞല്ലെ ദാസാ തലപൊക്കണ്ടെ. ഇതൊക്കെ പഠിക്കണം ട്ടോ :) ആയിരത്തിഒന്ന് കതിനാ വെടികളുടേതാണ് പുകമറ.
ഇതു വടക്കേചേരുവാരത്തിന്റെ പഞ്ചവാദ്യം. ശ്രീ ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും സംഘവും.
ചെമ്പൂത്തറ കൊടുങ്ങല്ലൂർക്കാവ് ദേവീദാസനും കൂട്ടുകാരും.
ഇതു തെക്കേചേരുവാരം
ശ്രീ ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ തെക്കേചേരുവാരം പഞ്ചവാദ്യം
മേളകലയുടെ ചില മുഖഭാവങ്ങൾ.



(വീണ്ടും വടക്കേചേരുവാരത്തിലേയ്ക്ക്)
(വടക്കേചേരുവാരം ആനകൾ)
(തെക്കേചേരുവാരം ആനകൾ)
(ബലൂൺ ബലൂൺ കുട്ടികളുടെ മുഖ്യ ആകർഷണം)
(ദേവീ മഴവരുമോ. വെടിക്കെട്ട് വരാനുള്ളതാണ് ചതിക്കരുതേ!!!!! ഇതു വടക്കേചേരുവാരം ആനപന്തൽ)
(ചില ജോലികളില്‍പ്പെട്ട് അല്പസമയം ഉത്സവപറമ്പിൽ നിന്നും മാറിനിന്നതാ. തിരിച്ചു വന്നപ്പോഴേയ്ക്കും പാണ്ടിമേളം അതും ശ്രീ പെരുവനം കുട്ടൻ‌മാരാരുടെ പിന്നെ വീണ്ടും അവിടെതന്നെ. ഇരുട്ടായതിനാൽ ചിത്രങ്ങളൂടെ വ്യക്തത കുറഞ്ഞു.)
(വടക്കേചേരുവാരം ആനപന്തൽ എന്തായലും സൂപ്പർ)
തെക്കേചേരുവാരം അത്രയും ഭംഗിയായില്ല.
ഠേ!!!!!!!!!!!! ഇനി അല്പം വെടിക്കെട്ടിന്റെ ഭംഗി ആസ്വദിക്കാം.



(ഇതോടെ വെടിക്കെട്ടും കഴിഞ്ഞു. ഇനി വീണ്ടും വെളുപ്പിന് തുടങ്ങും)

(വെളുപ്പിനുള്ള പൂരക്കഴ്‌ചകൾ)
(രണ്ടു ചേരുവാരങ്ങളുടേയും ആനകളും, മേളക്കാരും ഒരുമിച്ചണിനിരക്കുന്ന മനോഹരമായ ഈ കൂട്ടിയെഴുന്നള്ളിപ്പ് അതിരാവിലെ അഞ്ചുമണിക്കാണ് നടക്കുന്നത്. ഇത്തവണ പതിനഞ്ചാനകളും, നൂറില്പരം കലാകാരന്മാരും അണിനിരന്ന ഈ ദൃശ്യ ശ്രാവ്യ വിസ്മയം പൂർണ്ണമായും ഒപ്പിയെടുക്കാൻ എന്റെ ക്യാമറ മതിയാവില്ല. പ്രകാശത്തിന്റെ കുറവുതന്നെ പ്രധാന പ്രശ്നം)
(മേളത്തിന്റെ അവസാനം ദേവിയെ എതിരേൽക്കാരാൻ താലവുമായി സ്ത്രീജനങ്ങളും, ആലവട്ടവും വെഞ്ചാമരവും ആരതിയുമായി പ്രധാന പൂജാരിയും തയ്യാർ)
(ആ‍ർപ്പോ........... ഇറ്രോ.. ഇര്രോ, ആർപ്പോ.............. ഇര്രോ ഇര്രോ.. താലവും നാഗസ്വരവുമായി ഭഗവതിയെ എതിരേറ്റ് പ്രദക്ഷിണം വെച്ച് ശ്രീകോവിലിൽ എത്തിക്കുന്നതോടെ താലപ്പൊലി ദിവസത്തെ പ്രധാന ചടങ്ങുകൾ കഴിയുന്നു.)